1 “പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
2 അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ?
3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
4 അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു;
5 “കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍?
6 ഞാൻ മരുഭൂമിയെ അതിനു വീടും
7 അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;
8 മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു;
9 “കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ?
10 കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ?
11 അതിന്‍റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ?
12 അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും
13 “ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;
14 അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു;
15 കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ
16 അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;
17 ദൈവം അതിന് ജ്ഞാനമില്ലാതാക്കി
18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ
19 “കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?
20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?
21 അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു.
22 അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു;
23 അതിന് എതിരെ ആവനാഴിയും
24 അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;
25 കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു;
26 “നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും
27 നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും
28 അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു;
29 അവിടെനിന്ന് അത് ഇര തിരയുന്നു;
30 അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു.