1 എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2 യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും
3 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും
4 മരണപാശങ്ങൾ എന്നെ ചുറ്റി;
5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
6 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
7 ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
8 അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി;
9 അവിടുന്ന് ആകാശം ചായിച്ചിറങ്ങി;
10 ദൈവം കെരൂബിനെ വാഹനമാക്കി പറന്നു;
11 ദൈവം അന്ധകാരത്തെ തന്‍റെ മറവും
12 ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ
13 യഹോവ ആകാശത്തിൽ ഇടി മുഴക്കി,
14 ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു;
15 യഹോവേ, അവിടുത്തെ ശാസനയാലും
16 കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
17 എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും
18 എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
19 കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു;
20 യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി;
21 ഞാൻ യഹോവയുടെ വഴികളിൽ നടന്നു;
22 ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്;
23 ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
24 യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും
25 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു;
26 നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു;
27 എളിയജനത്തെ അവിടുന്ന് രക്ഷിക്കും;
28 അവിടുന്ന് എന്‍റെ ദീപം കത്തിക്കും;
29 അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും;
30 ദൈവത്തിന്‍റെ വഴി തികവുള്ളത്;
31 യഹോവയല്ലാതെ ദൈവം ആരുണ്ട്?
32 എന്നെ ശക്തികൊണ്ട് അരമുറുക്കുകയും
33 കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി,
34 എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു;
35 അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു;
36 ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി;
37 ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു;
38 അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു;
39 യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
40 എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്
41 അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;
42 ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു;
43 ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു;
44 അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും;
45 അന്യജനതകൾ ക്ഷയിച്ചുപോകുന്നു;
46 യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ;
47 ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും
48 എന്‍റെ കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു;
49 അതുകൊണ്ട് യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും;
50 ദൈവം തന്‍റെ രാജാവിന് മഹാരക്ഷ നല്കുന്നു;