1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
2 അപ്പോൾ ഇയ്യോബ് ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂവിനു ഇയ്യോബിന്‍റെ നേരെ കോപം ജ്വലിച്ചു.
3 അവന്‍റെ മൂന്നു സ്നേഹിതന്മാർക്ക് ഇയ്യോബിന്‍റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.
4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
5 ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടപ്പോൾ എലീഹൂവിന്‍റെ കോപം ജ്വലിച്ചു.
6 അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂ പറഞ്ഞത്:
7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ
8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;
10 അതുകൊണ്ട് ഞാൻ പറയുന്നത്:
11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;
13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു:
14 എനിക്കെതിരെയല്ലല്ലോ അവൻ തന്‍റെ വാക്കുകൾ പ്രയോഗിച്ചത്;
15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;
17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;
18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
19 എന്‍റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;
20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;
21 ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല;
22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;