1 “ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;
2 അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്തു പ്രയോജനം?
3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;
4 അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു;
5 ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു;
6 താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു;
7 കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു;
8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ;
9 “എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;
10 അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു;
11 ദൈവം തന്‍റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്
12 വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു
13 അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു;
14 വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;
15 ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു;
16 “ഇപ്പോൾ എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു;
17 രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു;
18 ദൈവത്തിന്‍റെ ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു;
19 അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;
20 “ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല;
21 അവിടുന്ന് എന്‍റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു;
22 അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു;
23 മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും
24 “എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ?
25 കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?
26 ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു.
27 എന്‍റെ ഹൃദയം ഇളകി മറിയുന്നു;
28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും;
29 ഞാൻ കുറുക്കന്മാർക്ക് സഹോദരനും
30 എന്‍റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു;
31 എന്‍റെ കിന്നരനാദം വിലാപമായും