1 ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും;
2 മഴപോലെ എന്‍റെ ഉപദേശം പൊഴിയും;
3 ഞാൻ യഹോവയുടെ നാമം ഘോഷിക്കും;
4 യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം.
5 അവർ അവിടുത്തോട് വഷളത്തം കാണിച്ചു:
6 ഭോഷത്തവും അജ്ഞതയുമുള്ള ജനമേ,
7 പൂർവ്വദിവസങ്ങളെ ഓർക്കുക:
8 മഹോന്നതൻ ജനതകൾക്ക് അവകാശം വിഭാഗിക്കുകയും
9 യഹോവയുടെ ഓഹരി അവിടുത്തെ ജനവും,
10 അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,
11 കഴുകൻ തന്‍റെ കൂടനക്കി
12 യഹോവ തനിയെ അവനെ നടത്തി;
13 അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
14 കന്നുകാലികളുടെ വെണ്ണയും ആടുകളുടെ പാലും
15 യെശുരൂനോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു;
16 അവർ അന്യദൈവങ്ങളാൽ അവിടുത്തെ കോപിപ്പിച്ചു,
17 അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്,
18 നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു;
19 യഹോവ അത് കണ്ടു അവരെ തള്ളിക്കളഞ്ഞു;
20 അവിടുന്ന് അരുളിച്ചെയ്തത്: “ഞാൻ എന്‍റെ മുഖം അവർക്ക് മറയ്ക്കും;
21 ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി,
22 എന്‍റെ കോപത്താൽ തീ ജ്വലിച്ച്
23 ഞാൻ അനർത്ഥങ്ങൾ അവരുടെ മേൽ കൂമ്പാരമായി കൂട്ടും.
24 അവർ വിശപ്പുകൊണ്ട് ക്ഷയിക്കും;
25 വീഥികളിൽ വാളും അറകളിൽ ഭീതിയും,
26 ഞാൻ അവരെ തകർത്തുകളഞ്ഞ്,
27 എന്നാൽ ശത്രുക്കളുടെ ക്രോധം ഞാൻ ഭയന്നു
28 അവർ ആലോചനയില്ലാത്ത ജനം;
29 ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച്
30 അവരുടെ പാറ അവരെ വിറ്റുകളയുകയും
31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല,
32 അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും
33 അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും
34 “ഇതു എന്‍റെ അടുക്കൽ സംഗ്രഹിച്ചും
35 അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്;
36 യഹോവ തന്‍റെ ജനത്തെ ന്യായംവിധിക്കും;
37 അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും
38 ‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്,
39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല
40 ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്:
41 എന്‍റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി
42 ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും
43 ജനതകളേ, അവിടുത്തെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ;
44 അനന്തരം മോശെയും നൂന്‍റെ മകനായ യോശുവയും ഈ പാട്ടിൻ്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
45 മോശെ വചനങ്ങളെല്ലാം യിസ്രായേൽ ജനത്തോട് സംസാരിച്ചു തീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:
46 ”ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സകലവും പ്രമാണിച്ചു നടക്കേണം എന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്ന് നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊള്ളുവിൻ.
47 ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.”
48 അന്നു തന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
49 ”നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
50 നിന്‍റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്‍റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവച്ച് നീയും മരിച്ച് നിന്‍റെ ജനത്തോടു ചേരും.
51 നിങ്ങൾ സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ.
52 ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും. എങ്കിലും നീ അവിടെ കടക്കുകയില്ല.”