1 “നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ?
2 അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ?
3 അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ?
4 അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന്
5 ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ?
6 വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ?
7 അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ?
8 അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ,
9 അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം;
10 അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല;
11 ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ?
12 “ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ
13 അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം?
14 അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും?
15 അതിന്റെ ചെതുമ്പലുകൾ പരിചകളാണ്,
16 വായു കടക്കാത്തവിധം
17 അവ ഒന്നിനോടൊന്നിണക്കപ്പെട്ട്
18 അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും;
19 അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു;
20 തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ
21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
22 അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു;
23 അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും
24 അതിന്റെ നെഞ്ച് പാറപോലെ കഠിനം;
25 അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു;
26 വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല;
27 അതിന് ഇരുമ്പ് വൈക്കോൽപോലെയും
28 അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല;
29 ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം;
30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്;
31 അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു;
32 അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു;
33 ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല;
34 ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു;