1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ?
3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു.
5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്?
6 മരുഭൂമിയെ അവയ്ക്കു ഭവനമായും
7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു;
8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു,
9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ?
10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ?
11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ?
12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന്
13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു;
14 അവൾ നിലത്തു മുട്ടയിടുന്നു
15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ
16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു;
17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല;
18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ
19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ?
20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ?
21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും
22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു;
23 ആവനാഴിയുടെ കിലുകിലുക്കത്തെയും
24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു;
25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു!
26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു
27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും
28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു;
29 അവിടെനിന്നും അത് ഇര തേടുന്നു;
30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു;