1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):
3 പരോശിന്റെ പിൻഗാമികൾ
4 ശെഫത്യാവിന്റെ പിൻഗാമികൾ
5 ആരഹിന്റെ പിൻഗാമികൾ
6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ
7 ഏലാമിന്റെ പിൻഗാമികൾ
8 സത്ഥുവിന്റെ പിൻഗാമികൾ
9 സക്കായിയുടെ പിൻഗാമികൾ
10 ബാനിയുടെ പിൻഗാമികൾ
11 ബേബായിയുടെ പിൻഗാമികൾ
12 അസ്ഗാദിന്റെ പിൻഗാമികൾ
13 അദോനീക്കാമിന്റെ പിൻഗാമികൾ
14 ബിഗ്വായിയുടെ പിൻഗാമികൾ
15 ആദീന്റെ പിൻഗാമികൾ
16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ
17 ബേസായിയുടെ പിൻഗാമികൾ
18 യോരയുടെ പിൻഗാമികൾ
19 ഹാശൂമിന്റെ പിൻഗാമികൾ
20 ഗിബ്ബാരിന്റെ പിൻഗാമികൾ
21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ
22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ
23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ
28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
29 നെബോയിൽനിന്നുള്ള പുരുഷന്മാർ
30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ
31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ
33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
35 സെനായാനിൽനിന്നുള്ള പുരുഷന്മാർ
36 പുരോഹിതന്മാർ:
37 ഇമ്മേരിന്റെ പിൻഗാമികൾ
38 പശ്ഹൂരിന്റെ പിൻഗാമികൾ
39 ഹാരീമിന്റെ പിൻഗാമികൾ
40 ലേവ്യർ:
41 സംഗീതജ്ഞർ:
42 ആലയത്തിലെ വാതിൽക്കാവൽക്കാർ:
43 ആലയത്തിലെ സേവകർ:
44 കേരോസ്, സീയഹ, പാദോൻ,
45 ലെബാന, ഹഗാബ, അക്കൂബ്,
46 ഹഗാബ്, ശൽമായി, ഹാനാൻ,
47 ഗിദ്ദേൽ, ഗഹർ, രെയായാവ്,
48 രെസീൻ, നെക്കോദ, ഗസ്സാം,
49 ഉസ്സ, പാസേഹ, ബേസായി,
50 അസ്ന, മെയൂനിം, നെഫീസീം,
51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
52 ബസ്ളൂത്ത്, മെഹീദ, ഹർശ,
53 ബർക്കോസ്, സീസെര, തേമഹ്,
54 നെസീഹ, ഹതീഫ
55 ശലോമോന്റെ ദാസന്മാരായ:
56 യാല, ദർക്കോൻ, ഗിദ്ദേൽ,
57 ശെഫാത്യാവ്, ഹത്തീൽ,
58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
60 ദെലായാവ്, തോബിയാവ്, നെക്കോദ
61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:
62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
66 736 കുതിര, 245 കോവർകഴുത,
67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.