1 ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
2 ആസാഫിന്റെ പുത്രന്മാരിൽനിന്ന്:
3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
4 ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
5 ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
6 ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്.
7 അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു.
8 ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.
9 ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു.
10 മൂന്നാമത്തേത് സക്കൂറിനു വീണു.
11 നാലാമത്തേത് യിസ്രിക്ക്,
12 അഞ്ചാമത്തേത് നെഥന്യാവിന്,
13 ആറാമത്തേത് ബുക്കിയാവിന്,
14 ഏഴാമത്തേത് യെശരേലെക്ക്,
15 എട്ടാമത്തേത് യെശയ്യാവിന്,
16 ഒൻപതാമത്തേത് മത്ഥന്യാവിന്,
17 പത്താമത്തേത് ശിമെയിക്ക്,
18 പതിനൊന്നാമത്തേത് അസരെയേലിന്,
19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന്,
20 പതിമ്മൂന്നാമത്തേത് ശൂബായേലിന്,
21 പതിന്നാലാമത്തേത് മത്ഥിഥ്യാവിന്,
22 പതിനഞ്ചാമത്തേത് യെരേമോത്തിന്,
23 പതിനാറാമത്തേത് ഹനന്യാവിന്,
24 പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്,
25 പതിനെട്ടാമത്തേത് ഹനാനിക്ക്,
26 പത്തൊൻപതാമത്തേത് മല്ലോഥിക്ക്,
27 ഇരുപതാമത്തേത് എലീയാഥെക്ക്,
28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന്,
29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്,
30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്,
31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്,