1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?
3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,
5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
6 അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
8 അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും;
9 കെണി അവന്‍റെ കുതികാലിന് പിടിക്കും;
10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;
11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
12 അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു;
13 അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും;
14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;
15 അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും;
16 അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും;
17 അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;
18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;
19 സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും;
20 അവന്‍റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും;
21 നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു.