1 അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും.
2 യാക്കോബിന്‍റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ;
3 രൂബേനേ, നീ എന്‍റെ ആദ്യജാതൻ, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും
4 വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല;
5 ശിമെയോനും ലേവിയും സഹോദരന്മാർ;
6 എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ;
7 അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്;
8 യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും;
9 യെഹൂദാ ഒരു വലിയസിംഹം;
10 ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും
11 അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും
12 അവന്‍റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും
13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും;
14 യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ
15 വിശ്രമസ്ഥലം നല്ലതെന്നും
16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ
17 ദാൻ വഴിയിൽ ഒരു പാമ്പും
18 യഹോവേ, ഞാൻ നിന്‍റെ രക്ഷക്കായി കാത്തിരിക്കുന്നു.
19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും;
20 ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്;
21 നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ;
22 യോസേഫ് ഫലപ്രദമായോരു വൃക്ഷം,
23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു;
24 അവന്‍റെ വില്ല് ഉറപ്പോടെ നിന്നു;
25 നിന്‍റെ പിതാവിന്‍റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും
26 എൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ
27 ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്;
28 യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.
29 അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്‍റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോൻ്റെ നിലത്തിലെ ഗുഹയിൽ എന്‍റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കേണം.
30 കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
31 അവിടെ അവർ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്‍റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.
32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.”
33 യാക്കോബ് തന്‍റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്‍റെ ജനത്തോടു ചേർന്നു.