1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം:
2 “യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും
3 എന്‍റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും;
4 സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും;
5 മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു;
6 പാതാളപാശങ്ങൾ എന്നെ ചുറ്റി;
7 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
8 അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു,
9 അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി,
10 അവിടുന്ന് ആകാശം ചായിച്ചിറങ്ങി;
11 അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു,
12 അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി;
13 അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14 യഹോവ ആകാശത്തിൽ ഇടി മുഴക്കി,
15 അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു,
16 യഹോവയുടെ ശാസനയാൽ,
17 അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
18 അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും
19 എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
20 അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു,
21 യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി,
22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
23 അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്;
24 ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
25 യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും
26 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു;
27 നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു;
28 താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും;
29 യഹോവേ, അങ്ങ് എന്‍റെ ദീപം ആകുന്നു;
30 അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും;
31 ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്,
32 യഹോവയല്ലാതെ ദൈവം ആരുള്ളു?
33 ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു,
34 അവിടുന്ന് എന്‍റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി
35 അവിടുന്ന് എന്‍റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു;
36 അങ്ങേയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു;
37 ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി;
38 ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു
39 അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു,
40 യുദ്ധത്തിനായി അങ്ങ് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
41 എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന്
42 അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;
43 ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
44 എന്‍റെ ജനത്തിന്‍റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു,
45 അന്യജാതിക്കാർ എനിക്ക് കീഴ്പെടും;
46 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
47 യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ.
48 എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും
49 അവിടുന്ന് എന്‍റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു;
50 അതുകൊണ്ട്, യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യേ അങ്ങേയ്ക്ക് സ്തോത്രം ചെയ്യും,
51 അവിടുന്ന് തന്‍റെ രാജാവിന് രക്ഷാഗോപുരം ആകുന്നു;